✦  SURAH 77 OF 114

المرسلات

Al-Mursalat

The Emissaries · 50 verses · meccan

بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ

  1. وَٱلۡمُرۡسَلَٰتِ عُرۡفٗا

    1

    By those [winds] sent forth in gusts

    തുടരെത്തുടരെ അയക്കപ്പെടുന്നവയും

  2. فَٱلۡعَٰصِفَٰتِ عَصۡفٗا

    2

    And the winds that blow violently

    ശക്തിയായി ആഞ്ഞടിക്കുന്നവയും

  3. وَٱلنَّـٰشِرَٰتِ نَشۡرٗا

    3

    And [by] the winds that spread [clouds]

    പരക്കെ വ്യാപിപ്പിക്കുന്നവയും

  4. فَٱلۡفَٰرِقَٰتِ فَرۡقٗا

    4

    And those [angels] who bring criterion

    വേര്‍തിരിച്ചു വിവേചനം ചെയ്യുന്നവയും

  5. فَٱلۡمُلۡقِيَٰتِ ذِكۡرًا

    5

    And those [angels] who deliver a message

    ദിവ്യസന്ദേശം ഇട്ടുകൊടുക്കുന്നവയുമായിട്ടുള്ളവയെ തന്നെയാകുന്നു സത്യം

  6. عُذۡرًا أَوۡ نُذۡرًا

    6

    As justification or warning

    ഒരു ഒഴികഴിവായികൊണ്ടോ താക്കീതായിക്കൊണ്ടോ

  7. إِنَّمَا تُوعَدُونَ لَوَٰقِعٞ

    7

    Indeed, what you are promised is to occur

    തീര്‍ച്ചയായും നിങ്ങളോട് താക്കീത് ചെയ്യപ്പെടുന്ന കാര്യം സംഭവിക്കുന്നതു തന്നെയാകുന്നു

  8. فَإِذَا ٱلنُّجُومُ طُمِسَتۡ

    8

    So when the stars are obliterated

    നക്ഷത്രങ്ങളുടെ പ്രകാശം മായ്ക്കപ്പെടുകയും

  9. وَإِذَا ٱلسَّمَآءُ فُرِجَتۡ

    9

    And when the heaven is opened

    ആകാശം പിളര്‍ത്തപ്പെടുകയും

  10. وَإِذَا ٱلۡجِبَالُ نُسِفَتۡ

    10

    And when the mountains are blown away

    പര്‍വ്വതങ്ങള്‍ പൊടിക്കപ്പെടുകയും

  11. وَإِذَا ٱلرُّسُلُ أُقِّتَتۡ

    11

    And when the messengers' time has come

    ദൂതന്‍മാര്‍ക്ക് സമയം നിര്‍ണയിച്ചു കൊടുക്കപ്പെടുകയും ചെയ്താല്‍

  12. لِأَيِّ يَوۡمٍ أُجِّلَتۡ

    12

    For what Day was it postponed

    ഏതൊരു ദിവസത്തേക്കാണ് അവര്‍ക്ക് അവധി നിശ്ചയിക്കപ്പെട്ടിരിക്കുന്നത്‌

  13. لِيَوۡمِ ٱلۡفَصۡلِ

    13

    For the Day of Judgement

    തീരുമാനത്തിന്‍റെ ദിവസത്തേക്ക്‌

  14. وَمَآ أَدۡرَىٰكَ مَا يَوۡمُ ٱلۡفَصۡلِ

    14

    And what can make you know what is the Day of Judgement

    ആ തീരുമാനത്തിന്‍റെ ദിവസം എന്താണെന്ന് നിനക്കറിയുമോ

  15. وَيۡلٞ يَوۡمَئِذٖ لِّلۡمُكَذِّبِينَ

    15

    Woe, that Day, to the deniers

    അന്നേ ദിവസം നിഷേധിച്ചു തള്ളിയവര്‍ക്കാകുന്നു നാശം

  16. أَلَمۡ نُهۡلِكِ ٱلۡأَوَّلِينَ

    16

    Did We not destroy the former peoples

    പൂര്‍വ്വികന്‍മാരെ നാം നശിപ്പിച്ചു കളഞ്ഞില്ലേ

  17. ثُمَّ نُتۡبِعُهُمُ ٱلۡأٓخِرِينَ

    17

    Then We will follow them with the later ones

    പിന്നീട് പിന്‍ഗാമികളെയും അവരുടെ പിന്നാലെ നാം അയക്കുന്നതാണ്‌

  18. كَذَٰلِكَ نَفۡعَلُ بِٱلۡمُجۡرِمِينَ

    18

    Thus do We deal with the criminals

    അപ്രകാരമാണ് നാം കുറ്റവാളികളെക്കൊണ്ട് പ്രവര്‍ത്തിക്കുക

  19. وَيۡلٞ يَوۡمَئِذٖ لِّلۡمُكَذِّبِينَ

    19

    Woe, that Day, to the deniers

    അന്നേ ദിവസം നിഷേധിച്ചു തള്ളിയവര്‍ക്കായിരിക്കും നാശം

  20. أَلَمۡ نَخۡلُقكُّم مِّن مَّآءٖ مَّهِينٖ

    20

    Did We not create you from a liquid disdained

    നിസ്സാരപ്പെട്ട ഒരു ദ്രാവകത്തില്‍ നിന്ന് നിങ്ങളെ നാം സൃഷ്ടിച്ചില്ലേ

  21. فَجَعَلۡنَٰهُ فِي قَرَارٖ مَّكِينٍ

    21

    And We placed it in a firm lodging

    എന്നിട്ട് നാം അതിനെ ഭദ്രമായ ഒരു സങ്കേതത്തില്‍ വെച്ചു

  22. إِلَىٰ قَدَرٖ مَّعۡلُومٖ

    22

    For a known extent

    നിശ്ചിതമായ ഒരു അവധി വരെ

  23. فَقَدَرۡنَا فَنِعۡمَ ٱلۡقَٰدِرُونَ

    23

    And We determined [it], and excellent [are We] to determine

    അങ്ങനെ നാം (എല്ലാം) നിര്‍ണയിച്ചു. അപ്പോള്‍ നാം എത്ര നല്ല നിര്‍ണയക്കാരന്‍

  24. وَيۡلٞ يَوۡمَئِذٖ لِّلۡمُكَذِّبِينَ

    24

    Woe, that Day, to the deniers

    അന്നേ ദിവസം നിഷേധിച്ചു തള്ളിയവര്‍ക്കാകുന്നു നാശം

  25. أَلَمۡ نَجۡعَلِ ٱلۡأَرۡضَ كِفَاتًا

    25

    Have We not made the earth a container

    ഭൂമിയെ നാം ഉള്‍കൊള്ളുന്നതാക്കിയില്ലേ

  26. أَحۡيَآءٗ وَأَمۡوَٰتٗا

    26

    Of the living and the dead

    മരിച്ചവരെയും ജീവിച്ചിരിക്കുന്നവരെയും

  27. وَجَعَلۡنَا فِيهَا رَوَٰسِيَ شَٰمِخَٰتٖ وَأَسۡقَيۡنَٰكُم مَّآءٗ فُرَاتٗا

    27

    And We placed therein lofty, firmly set mountains and have given you to drink sweet water

    അതില്‍ ഉന്നതങ്ങളായി ഉറച്ചുനില്‍ക്കുന്ന പര്‍വ്വതങ്ങളെ നാം വെക്കുകയും ചെയ്തിരിക്കുന്നു. നിങ്ങള്‍ക്കു നാം സ്വച്ഛജലം കുടിക്കാന്‍ തരികയും ചെയ്തിരിക്കുന്നു

  28. وَيۡلٞ يَوۡمَئِذٖ لِّلۡمُكَذِّبِينَ

    28

    Woe, that Day, to the deniers

    അന്നേ ദിവസം നിഷേധിച്ചു തള്ളിയവര്‍ക്കാകുന്നു നാശം

  29. ٱنطَلِقُوٓاْ إِلَىٰ مَا كُنتُم بِهِۦ تُكَذِّبُونَ

    29

    [They will be told], "Proceed to that which you used to deny

    (ഹേ, സത്യനിഷേധികളേ,) എന്തൊന്നിനെയായിരുന്നോ നിങ്ങള്‍ നിഷേധിച്ചു തള്ളിയിരുന്നത് അതിലേക്ക് നിങ്ങള്‍ പോയി ക്കൊള്ളുക

  30. ٱنطَلِقُوٓاْ إِلَىٰ ظِلّٖ ذِي ثَلَٰثِ شُعَبٖ

    30

    Proceed to a shadow [of smoke] having three columns

    മൂന്ന് ശാഖകളുള്ള ഒരു തരം തണലിലേക്ക് നിങ്ങള്‍ പോയിക്കൊള്ളുക

  31. لَّا ظَلِيلٖ وَلَا يُغۡنِي مِنَ ٱللَّهَبِ

    31

    [But having] no cool shade and availing not against the flame

    അത് തണല്‍ നല്‍കുന്നതല്ല. തീജ്വാലയില്‍ നിന്ന് സംരക്ഷണം നല്‍കുന്നതുമല്ല

  32. إِنَّهَا تَرۡمِي بِشَرَرٖ كَٱلۡقَصۡرِ

    32

    Indeed, it throws sparks [as huge] as a fortress

    തീര്‍ച്ചയായും അത് (നരകം) വലിയ കെട്ടിടം പോലെ ഉയരമുള്ള തീപ്പൊരി തെറിപ്പിച്ചു കൊണ്ടിരിക്കും

  33. كَأَنَّهُۥ جِمَٰلَتٞ صُفۡرٞ

    33

    As if they were yellowish [black] camels

    അത് (തീപ്പൊരി) മഞ്ഞനിറമുള്ള ഒട്ടക കൂട്ടങ്ങളെപ്പോലെയായിരിക്കും

  34. وَيۡلٞ يَوۡمَئِذٖ لِّلۡمُكَذِّبِينَ

    34

    Woe, that Day, to the deniers

    അന്നേ ദിവസം നിഷേധിച്ചു തള്ളിയവര്‍ക്കാകുന്നു നാശം

  35. هَٰذَا يَوۡمُ لَا يَنطِقُونَ

    35

    This is a Day they will not speak

    അവര്‍ മിണ്ടാത്തതായ ദിവസമാകുന്നു ഇത്‌

  36. وَلَا يُؤۡذَنُ لَهُمۡ فَيَعۡتَذِرُونَ

    36

    Nor will it be permitted for them to make an excuse

    അവര്‍ക്ക് ഒഴികഴിവു ബോധിപ്പിക്കാന്‍ അനുവാദം നല്‍കപ്പെടുകയുമില്ല

  37. وَيۡلٞ يَوۡمَئِذٖ لِّلۡمُكَذِّبِينَ

    37

    Woe, that Day, to the deniers

    അന്നേ ദിവസം നിഷേധിച്ചു തള്ളിയവര്‍ക്കാകുന്നു നാശം

  38. هَٰذَا يَوۡمُ ٱلۡفَصۡلِۖ جَمَعۡنَٰكُمۡ وَٱلۡأَوَّلِينَ

    38

    This is the Day of Judgement; We will have assembled you and the former peoples

    (അന്നവരോട് പറയപ്പെടും:) തീരുമാനത്തിന്‍റെ ദിവസമാണിത്‌. നിങ്ങളെയും പൂര്‍വ്വികന്‍മാരെയും നാം ഇതാ ഒരുമിച്ചുകൂട്ടിയിരിക്കുന്നു

  39. فَإِن كَانَ لَكُمۡ كَيۡدٞ فَكِيدُونِ

    39

    So if you have a plan, then plan against Me

    ഇനി നിങ്ങള്‍ക്ക് വല്ല തന്ത്രവും പ്രയോഗിക്കാനുണ്ടെങ്കില്‍ ആ തന്ത്രം പ്രയോഗിച്ചു കൊള്ളുക

  40. وَيۡلٞ يَوۡمَئِذٖ لِّلۡمُكَذِّبِينَ

    40

    Woe, that Day, to the deniers

    അന്നേ ദിവസം നിഷേധിച്ചു തള്ളിയവര്‍ക്കാകുന്നു നാശം

  41. إِنَّ ٱلۡمُتَّقِينَ فِي ظِلَٰلٖ وَعُيُونٖ

    41

    Indeed, the righteous will be among shades and springs

    തീര്‍ച്ചയായും സൂക്ഷ്മത പാലിച്ചവര്‍ (സ്വര്‍ഗത്തില്‍) തണലുകളിലും അരുവികള്‍ക്കിടയിലുമാകുന്നു

  42. وَفَوَٰكِهَ مِمَّا يَشۡتَهُونَ

    42

    And fruits from whatever they desire

    അവര്‍ ഇഷ്ടപ്പെടുന്ന തരത്തിലുള്ള പഴവര്‍ഗങ്ങള്‍ക്കിടയിലും

  43. كُلُواْ وَٱشۡرَبُواْ هَنِيٓـَٔۢا بِمَا كُنتُمۡ تَعۡمَلُونَ

    43

    [Being told], "Eat and drink in satisfaction for what you used to do

    (അവരോട് പറയപ്പെടും:) നിങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നതിന്‍റെ ഫലമായി ആഹ്ലാദത്തോടെ നിങ്ങള്‍ തിന്നുകയും കുടിക്കുകയും ചെയ്തുകൊള്ളുക

  44. إِنَّا كَذَٰلِكَ نَجۡزِي ٱلۡمُحۡسِنِينَ

    44

    Indeed, We thus reward the doers of good

    തീര്‍ച്ചയായും നാം അപ്രകാരമാകുന്നു സദ്‌വൃത്തര്‍ക്ക് പ്രതിഫലം നല്‍കുന്നത്‌

  45. وَيۡلٞ يَوۡمَئِذٖ لِّلۡمُكَذِّبِينَ

    45

    Woe, that Day, to the deniers

    അന്നേ ദിവസം നിഷേധിച്ചു തള്ളിയവര്‍ക്കാകുന്നു നാശം

  46. كُلُواْ وَتَمَتَّعُواْ قَلِيلًا إِنَّكُم مُّجۡرِمُونَ

    46

    [O disbelievers], eat and enjoy yourselves a little; indeed, you are criminals

    (അവരോട് പറയപ്പെടും:) നിങ്ങള്‍ അല്‍പം തിന്നുകയും സുഖമനുഭവിക്കുകയും ചെയ്തു കൊള്ളുക. തീര്‍ച്ചയായും നിങ്ങള്‍ കുറ്റവാളികളാകുന്നു

  47. وَيۡلٞ يَوۡمَئِذٖ لِّلۡمُكَذِّبِينَ

    47

    Woe, that Day, to the deniers

    അന്നേ ദിവസം നിഷേധിച്ചു തള്ളിയവര്‍ക്കാകുന്നു നാശം

  48. وَإِذَا قِيلَ لَهُمُ ٱرۡكَعُواْ لَا يَرۡكَعُونَ

    48

    And when it is said to them, "Bow [in prayer]," they do not bow

    അവരോട് കുമ്പിടൂ എന്ന് പറയപ്പെട്ടാല്‍ അവര്‍ കുമ്പിടുകയില്ല

  49. وَيۡلٞ يَوۡمَئِذٖ لِّلۡمُكَذِّبِينَ

    49

    Woe, that Day, to the deniers

    അന്നേ ദിവസം നിഷേധിച്ചു തള്ളിയവര്‍ക്കാകുന്നു നാശം

  50. فَبِأَيِّ حَدِيثِۭ بَعۡدَهُۥ يُؤۡمِنُونَ

    50

    Then in what statement after the Qur'an will they believe

    ഇനി ഇതിന് (ഖുര്‍ആന്ന്‌) ശേഷം ഏതൊരു വര്‍ത്തമാനത്തിലാണ് അവര്‍ വിശ്വസിക്കുന്നത്‌